‘ വാസുട്ടാ. ഇപ്പം ഞാൻ നെക്കൊരു സമ്മാനം തരട്ടേ…” ‘ നട്ടപ്പാതിരായ്ക്ക്. അതും പെരുമഴയത്താണോ. സമ്മാനം. വാ നമുക്കകത്തു കേറാം. ഞാൻ പറഞ്ഞു. ‘ നില്ല. ഇന്നാ പിടിച്ചോ. ” അവർ അവരുടെ തോളത്തമർന്നിരുന്ന എന്റെ മുഖം പിടിച്ചുയർത്തി എന്നിട്ട് എന്റെ നെറ്റിയിൽ ഒന്നു ചുംബിച്ചു. പിന്നെ എന്തോ തിരയുന്ന പോലെ എന്റെ മുഖത്തവരുടെ ചുണ്ടുകൾ ഇഴഞ്ഞുനടന്നു. അവസാനം എന്റെ ചുണ്ടുകളിൽ ആ പവിഴച്ചുണ്ടുകൾ എത്തി അമർന്നു. എന്റെ ചുണ്ടുകൾ അവരുടെ ചുണ്ടുകളുടെ ബന്ധനത്തിലായി ഞാൻ അവരുടെ ബന്ധനത്തിലും, ആ നിറമാറുകൾ എന്റെ നെഞ്ചിലമർന്നു. അവരുടെ ഉമിനീർ എന്റെ വായിൽ ഞാൻ രുചിച്ചു. മഴത്തുള്ളികൾ പോലും ഒഴുകിയിറങ്ങാത്ത വിധം ഞങ്ങളുടെ ചുണ്ടുകൾ അന്യോന്യം ബന്ധിതമായി എന്റെ തണുപ്പു പോയി പകരം ഉള്ളിൽ ചൂടു തുടങ്ങി ഇരച്ചു പെയ്യുന്ന മഴക്ലൊപ്പം അവാച്യമായ ഒരനുഭൂതി എന്റെ സിരകളിലേയ്ക്കും ഇരച്ചു കയറി ഞാനും ആ ചുണ്ടുകളിൽ, വായ്ക്കുള്ളിൽ എന്തൊക്കെയോ തിരഞ്ഞു. ഞങ്ങളുടെ ലാലാരസങ്ങൾ ഒന്നായി എന്റെ കയ്ക്കുകൾ അവരേ ഇറുകെ ബന്ധിച്ചു. അവരെന്നേയും. ഒരു നിൾ്ഛലദൃശ്യം പോലെ അന്യോന്യം നുകർന്നുകൊണ്ട് ശരീരങ്ങൾ തമ്മിൽ ബന്ധിതരായി ഞങ്ങൾ നിന്നു. ലോകാവസാനവും കാത്തിട്ടെന്ന പോലെ. എനിയ്ക്കു തോന്നി എന്റെ ആത്മാവു പോലും അവരുടെ ബന്ധനത്തിലായി എന്ന്. എന്റെ ഇതുവരേയുള്ള നിൾഛയദാർഡ്യമെല്ലാം ആ മഴയിലും അവരുടെ ഉഛ്വാസ വായുവിലും അലിഞ്ഞു പോയ പോലെ, അവരുടെ സമ്മാനം വാങ്ങാൻ നാണമില്ലാതെ എന്റെ അന്ത:രംഗം കാത്തിരുന്നതു (306)al എത നേരം ഞങ്ങളാ നിൽപ്പു നിന്നു എന്നറിഞ്ഞുകൂടാ. ഞങ്ങൾ ഉറങ്ങുകയായിരുന്നോ എന്നു പോലും തോന്നി കാരണം, ഞങ്ങൾ ഈ ലോകത്തല്ലായിരുന്നു. മഴത്തുള്ളികളുടെ ശബ്ദം നിലച്ചപ്പോൾ, ആ ശബ്ദവ്യതിയാനത്തിൽ, ഞങ്ങൾ നിദ്രയിൽ നിന്നും ഉണർന്നു. ഉണർന്നപ്പോൾ ഞങ്ങൾ അന്യോന്യം ശിരസ്സുകളിലും കവിളുകളിലും തഴുകി. വാസൂട്ടാ.” ഒരു നേർത്ത വിളി ഞാനെന്റെ കാതിൽ കേട്ടു.