ഞാൻ, “മൂത്തവളെ കെട്ടിച്ചു വിട്ടു ചെറുക്കൻ ഗൽഫിലാ’ “ഇപ്പൊ ഇളയവളും ആ ചെറുക്കുന്നുമുണ്ടു; ചെറുക്കൻ ഉണ്ടാകുന്നതിനു മുമ്പേ ആദ്യത്തെ ഭർത്താവ് ഉപേക്ഷിച്ചു പോയി”, പുളി ഉണക്കാനിട്ടുകൊണ്ടു് ജാനകിചേച്ചി പറഞ്ഞു. “നേരാ. ഇപ്പൊ അവളു നിർത്തിയ കണാരന്റെ മോനാ ആ ചെറുക്കൻ, അവളു ഭയങ്കരിയാ. അയാളു മൂഴുക്കുടിയനാണെന്നാ പറയുന്നേ” “നാണിത്തള്ള ഒന്നു പതുക്കെപ്പറ, അവളു പടിഞ്ഞാറേ വീട്ടിൽ മുറ്റമടിക്കാൻ വന്നിട്ടൊണ്ടു് “ശരിയാ ജാനകീ, അവളെങ്ങാനും കേട്ടാപ്പിനെ പൂരത്തെറിയാ, ഏഴു കുളത്തിൽ കുളിച്ചാലും പോകേല’ എന്നിട്ടു സ്വരം താഴ്സത്തി: “ഞാനൊരു കാര്യം കേട്ടു. അവളും ശരിക്കു കൂടിക്കും എന്റെ തലയ്ക്ക് ഷോക്കേറ്റ പോലെ തോന്നി. അടുത്ത വീട്ടിൽ മുറ്റമടിക്കാൻ വരുന്ന പൊന്നമ്മചേച്ചിയെപ്പറ്റിയാണവർ പറയുന്നത് ! അയലത്തെ വീട്ടിൽ മുറ്റമടിക്കുമ്പോൾ വേലിക്കടുത്തു നിന്നു സംസാരിക്കാറുണ്ട്. എന്നോടു വലിയ കാര്യമാണ്. ഇങ്ങോട്ടു വരുന്ന വഴിക്കാണ് ചേച്ചിയുടെ വീട്, ഒരു കൂടിൽ, പലപ്പോഴും അതിലേ കടന്നുപോകുമ്പോൾ സംസാരിക്കും. എന്നോടു് ചില്ലറ തുക കടമായി കൊടുത്തിട്ടുമുണ്ട്. പക്ഷെ അവരുടെ കൂടുംബ രഹസ്യങ്ങൾ എനിക്കറിഞ്ഞുകൂടായിരൂന്നു. വലിയൊരു കാര്യമാണ് നാണിത്തള്ളയുടെ പുളിച്ച നാക്കിൽ നിന്ന് കേട്ടതു. പൊന്നമ്മച്ചേച്ചിയുടെ മൂത്ത മകൾ ശാന്ത കല്യാണം കഴിച്ചു പോകുന്നതിനു മുമ്പു് ഇവിടെ മൂറ്റമടിക്കാൻ വരുമായിരുന്നു.